Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കർഷകസമരം ഒൻപതാം ദിവസത്തിലേക്ക് .കർഷകർക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. പ്രതിസന്ധിയിൽ ബിജെപി

ന്യൂഡൽഹി.കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്ബതാം ദിവസത്തിലേക്ക്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്ചര്‍ച്ച കഴിഞ്ഞ ദിവസം പരാജപ്പെട്ടത്.താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

ഏഴര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ കർഷകർ തങ്ങളുടെ നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു. എന്നാൽ, സർക്കാരിന് ഒന്നിലും പിടിവാശിയില്ലെന്നു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചർച്ചയിൽ മിനിമം താങ്ങുവില ഉറപ്പുവരുത്തുന്നതിന് രാജ്യവ്യാപക നിയമം ഏർപ്പെടുത്തണമെന്നും മിനിമം താങ്ങുവിലയിൽ കുറഞ്ഞ് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. അതോടൊപ്പംതന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

നിയമം നിലവിൽവന്നു കഴിഞ്ഞുള്ള പരാതികൾക്കു സബ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ പോകാമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതു കീഴ്ക്കോടതിയാണെന്നും മറ്റ് കോടതിയിൽ പോകാൻ കഴിയണമെന്നുമാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നു കൃഷിമന്ത്രി പറഞ്ഞു.

കൃഷിമന്ത്രിയും ഭക്ഷ്യ, വാണിജ്യ മന്ത്രിമാരും അല്ലാതെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ ചർച്ചയിൽ നിന്നു മാറ്റി നിർത്തണമെന്നും കർഷകർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ കർഷകരുമായി നടത്തുന്ന നാലാമത്തെ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. കർഷകപ്രക്ഷോഭം ഡൽഹിയിലേക്ക് നീങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ ചർച്ചയായിരുന്നു ഇന്നലത്തേത്. ഇതിനിടെ, കാർഷികപ്രക്ഷോഭം ഉൾപ്പെടെ ചർച്ച ചെയ്യാൻ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്നലെ സ്പീക്കർക്കു കത്തു നൽകി.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് നാൽപതോളം കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര കൃഷിമന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗർവാൾ മറുപടി നൽകി.

തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ അഞ്ചു പ്രധാന ഇനങ്ങളായി തിരിച്ച് പത്തു പേജ് വരുന്ന അജൻഡയുമായാണ് കർഷക പ്രതിനിധികൾ സർക്കാരിനു മുന്നിലെത്തിയത്.അതേസമയമം ഡെല്‍ഹി-മീററ്റ് ദേശീയപാതയിലൂടെ വ്യാപകമായി കര്‍ഷകര്‍ എത്തി തുടങ്ങിയതോടെ അതിര്‍ത്തി അടച്ചു. ഗാസിപ്പുരില്‍ നൂറ് കണക്കിന് ട്രാക്‌ടറുകളില്‍ കര്‍ഷകര്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവിടെ കൂടുതല്‍ അര്‍ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം.വെള്ളിയാഴ്ച അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. റോക്കറ്റുപോലെ വിലക്കയറ്റത്തിനു കാരണമാകുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അവശ്യസാധന നിയമം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ജനവിരുദ്ധ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.