Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സൂചി അടക്കം പ്രമുഖ നേതാക്കളെല്ലാം സൈന്യത്തിൻ്റെ കസ്റ്റഡിയിൽ.

യാങ്കോണ്‍: രാജ്യത്തിന്‍റെ നിയന്ത്രണം ഒരുവര്‍ഷത്തേക്ക് ഏറ്റെടുത്തതായി മ്യാന്‍മറിലെ സൈനിക ടെലിവിഷന്‍ അറിയിച്ചു. ഭരണത്തിനു നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) നേതാവ് ഓങ് സാന്‍ സൂചി, പ്രസിഡന്‍റ് വിന്‍ മിന്‍റ് തുടങ്ങി പ്രമുഖ നേതാക്കളേയും തടവിലിട്ടിട്ടുണ്ട്. രാജ്യത്ത് ഒരുവര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും സൈന്യം പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് അധികാരം ഏറ്റെടുക്കാനിരിക്കെയാണു നടപടി.കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ അട്ടിമറി നടന്നുവെന്നു സൈന്യം ആരോപിക്കുകയായിരുന്നു. പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ സൈന്യത്തിനാണ്. തെരഞ്ഞെടുപ്പിലെ ക്രമക്കേട് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണു ഭരണമേറ്റെടുക്കുന്നതെന്നു സൈന്യം വിശദീകരിക്കുന്നു.രാജ്യത്ത് ഔദ്യോഗിക മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരങ്ങളെല്ലാം സൈനിക നിയന്ത്രണത്തിലാണ്. തലസ്ഥാനനഗരിയിലെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങളും തടഞ്ഞിട്ടുണ്ട്.

സമീപനാളുകളില്‍ ജനാധിപത്യപാതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മ്യാന്‍മറിനെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയാണു പുതിയ സംഭവവികാസങ്ങള്‍. 1962 മുതല്‍ അഞ്ചു പതിറ്റാണ്ടായി സൈനികഭരണവും അതുമൂലം ലോകരാജ്യങ്ങളുടെ ഉപരോധവും നേരിട്ട ജനതയാണു മ്യാന്‍മറിലേത്.

സൈനിക നടപടി നീതീകരിക്കാനാവില്ലെന്നും ഭരണഘടനാവിരുദ്ധമായ നടപടി വോട്ടര്‍മാരുടെ നിലപാടിനെതിരാണെന്നും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്ത പ്രസ്താവനയില്‍ പഞ്ഞു.

സൈനിക ഏകാധിപത്യത്തിനെതിരേ മുന്നോട്ടുവരാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ആരാണു ഫേസ്ബുക്കില്‍ സന്ദേശം പോസ്റ്റ്ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍എല്‍ഡി നേതാക്കള്‍ ഫോണ്‍ സന്ദേശങ്ങളോടു പോലും പ്രതികരിക്കുന്നില്ല. മ്യാന്‍മറിലെ പട്ടാള അട്ടിമറിയിലും നേതാക്കളെ തടങ്കലിലാക്കിയതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈനിക ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കാൻ സൂകി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ‌എൽ‌ഡി പറഞ്ഞു.സൂകി, പ്രസിഡന്റ് വിൻ മൈന്റ്, മറ്റ് എൻ‌എൽ‌ഡി നേതാക്കൾ എന്നിവരെ അതിരാവിലെ തന്നെ പിടികൂടിയതായി എൻ‌എൽ‌ഡി വക്താവ് മയോ ന്യുന്ത് ഫോണിലൂടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 45 പേരെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്രസഭരംഗത്തെത്തിയിട്ടുണ്ട്. നേതൃത്വം നൽകി, ഓസ്‌ട്രേലിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ജപ്പാൻ, അമേരിക്ക തുടങ്ങിയ പ്രമുഖരാജ്യങ്ങളെല്ലാം അട്ടിമറിയെ അപലപിച്ചിട്ടുണ്ട്.