തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കെ സുധാകരന്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. പ്രശ്നം നേതാക്കള്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടി നിലക്കൊണ്ടതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വേണ്ടിയാണ് നേതാക്കള്‍ നിലകൊണ്ടത്. ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുവരാന്‍ പലരും ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്നം.
ഇവിടെ വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ജയസാധ്യതയെ തന്നെ ബാധിക്കുമെന്നും സുധാകരന് തുറന്നടിച്ചു. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായിട്ട് കൂടി തന്നോട് കൂടിയാലോചിച്ചില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ശരിയായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇതില്‍ നിന്ന് വ്യത്യസ്തമായി നേതാക്കള്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വൈകീട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതുന്നത്. പോരായ്മകള്‍ ഉണ്ട്. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ പാര്‍ട്ടിക്ക് കഴിവുണ്ടെന്ന് വിശ്വസിക്കുന്നതായും സുധാകരന് പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.