ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണി. മുന്‍കാല തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് കേരളത്തില്‍ നേടുമെന്നും ബിജെപിയില്‍ നിന്ന് നേമം തിരിച്ചുപിടിക്കുമെന്നും ആന്റണി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണ്. ഇനിയുള്ള ചര്‍ച്ചകള്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനാവശ്യമായി ഹൈക്കമാന്റ് ഇടപെട്ടില്ല. കേരളത്തില്‍ നിന്നെത്തിയ ലിസ്റ്റ് അംഗീകരിക്കുകയാണ് ചെയ്തത്. സ്ഥാനാര്‍ഥിത്വം കിട്ടാതെ മുറിവേറ്റവരുടെ പ്രയാസം മനസിലാക്കുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും ഉള്‍ക്കൊള്ളണം. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കലാപമുണ്ടായത് സിപിഎമ്മിലാണ്. കോണ്‍ഗ്രസ് പണ്ടും അഭിപ്രായസ്വാതന്ത്യം അനുവദിച്ച പാര്‍ട്ടിയാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും അധികാരത്തിലെത്തിയാല്‍ മാത്രമെ സംസ്ഥാനത്ത് സമൂദായിക സൗഹാര്‍ദം നിലനില്ക്കുകയുള്ളു. നേമത്ത് കെ മുരളീധരന് മികച്ച വിജയം നേടും. കണ്ണൂരില്‍ രണ്ട് സീറ്റുകൂടി അധികം പിടിച്ച് ജില്ലയില്‍ 5 സീറ്റുകള്‍ നേടുമെന്നാണ് തന്നോട് കെ സുധാകരന് പറഞ്ഞതെന്നും ആന്റണി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കാന് കഴിഞ്ഞില്ലെന്നത് മാത്രമാണ് പോരായ്മയെന്നും ആന്‍ണി പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.