വയനാടന്‍ കാടകങ്ങളിലെ കടുവകളുടെ എണ്ണമെടുക്കാന്‍ പറമ്പിക്കുളം കടുവാസങ്കേതത്തിലെ 15 അംഗ ടൈഗര്‍ മോണിറ്ററിങ് സംഘം. സെപ്റ്റംബര്‍ ഒന്നുമുതല്‍ 10 വരെയാണ് ഈ രംഗത്തെ വിദഗ്ധനായ കെ. ശ്രീനിവാസനുള്പ്പെടെയുള്ളവര് വയനാട്ടില്‍ താമസിച്ച് നിരീക്ഷണം നടത്തുക.
തൃശ്ശൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലെ വനങ്ങളില്‍ കടുവാ കണക്കെടുപ്പിന് പറമ്പിക്കുളത്തെ ക്യാമറകളാണ് ഉപയോഗിക്കുന്നതെന്ന് പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. വൈശാഖ് പറഞ്ഞു. നാല് ചതുരശ്രകിലോമീറ്ററിന് ഒരുജോടി ക്യാമറയാണ് വനത്തിനകത്ത് സ്ഥാപിക്കുക. ഒരു ക്യാമറ സ്ഥാപിച്ച് അതിന് എതിര്‍വശത്തായി മറ്റൊരു ക്യാമറകൂടി സ്ഥാപിക്കുന്നതാണ് രീതി. ഈ ക്യാമറകള്‍ക്ക് 32 ജി.ബി. മെമ്മറിയും 20 മെഗാപിക്സല്‍ ക്ലാരിറ്റിയും മൂന്നുമാസംവരെ ഉപയോഗശേഷിയുള്ള ബാറ്ററിയുമുണ്ട്. ക്യാമറയുടെ പരിധിയിലൂടെ മൃഗങ്ങള്‍ കടന്നുപോകുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് ചിത്രമെടുക്കും. ക്യാമറകള്‍ 30 ദിവസത്തിനുശേഷം മാറ്റി മെമ്മറികാര്‍ഡിലെ ചിത്രങ്ങള്‍ എടുത്താണ് അന്തിമ കണക്കെടുപ്പ് പൂര്ത്തിയാക്കുകയെന്ന് കടുവാ കണക്കെടുപ്പ് ചുമതലയുള്ള പറമ്പിക്കുളം റേഞ്ച് ഓഫീസര്‍ എന്‍. ഗണേശന് പറഞ്ഞു.
ആനയുള്‍പ്പെടെയുള്ള ചില മൃഗങ്ങള്‍ ഫ്ലാഷിന്റെ വെളിച്ചംവന്ന ഭാഗത്തെ ക്യാമറകള്‍ നശിപ്പിക്കാറുണ്ട്. ഇത് കണക്കിലെടുത്ത് ആറുദിവസത്തെ ഇടവേളകളില്‍ ഒരോ സ്ഥലത്തെയും ക്യാമറകളുടെ കേടുപാട് പരിശോധിക്കും. വയനാട്ടിലെ വനം ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ചുള്ള ക്ലാസുകള്‍ നല്‍കും. പ്രവൃത്തിപരിചയം ഉണ്ടാക്കുന്നതിന് പറമ്പിക്കുളംസംഘം വയനാട് സംഘത്തിനൊപ്പം വനാന്തരത്തിലെത്തുകയും ചെയ്യും. പറമ്പിക്കുളത്ത് 2006 മുതലാണ് ക്യാമറ ഉപയോഗിച്ച് കടുവകളുടെ കണക്കെടുപ്പ് നടത്തിത്തുടങ്ങിയത്.
അതിനുമുമ്പ് കാല്‍പ്പാട് നോക്കിയായിരുന്നു കണക്കെടുപ്പ്. എന്നാല്‍, ഇത് കുറ്റമറ്റ രീതിയായിരുന്നില്ല. ഒരേ കടുവയുടെതന്നെ കാല്‍പ്പാട് ചെളിയില്‍ വലുതായും മണലില്‍ ചെറുതായും കാണപ്പെടും. പലപ്പോഴും ഇത് രണ്ടു കടുവയുടേത് എന്ന നിലയിലാണ് കണക്കാക്കുക. ‘ക്യാമറ ട്രാപ്പ്’ വന്നതോടെ കടുവയുടെ ശരീരത്തിലെ വരകള്‍ വിലയിരുത്തി എളുപ്പത്തില്‍ കണക്കെടുക്കാം. മൃഗങ്ങളുടെ കണക്കെടുപ്പിനൊപ്പം നായാട്ടുസംഘങ്ങളെയും ചന്ദനമോഷ്ടാക്കളെയും പിടികൂടുന്നതിനും വനാന്തരത്തിലെ ‘ക്യാമറ ട്രാപ്പ്’ ഉപയോഗപ്പെട്ടിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വംശനാശത്തിലായ ചീറ്റകൾ വീണ്ടും ഇന്ത്യൻ കാട്ടിലെത്തി; പറന്നിറങ്ങിയത് എട്ട് ചീറ്റകൾ.
വയനാട്ടിലെ കടുവാശല്യം; വനംവകുപ്പിന്റെ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി
കെനിയ യിൽ കടുത്ത വരൾച്ച വന്യ മൃഗങ്ങൾ അടക്കം ചത്തു വീഴുന്നു.
മനുഷ്യരെ പോലെ മൃഗങ്ങളേയും കൊറോണാനന്തര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു: പഠനം
ആമസോൺ വനങ്ങൾ -തദ്ദേശവാസികൾക്ക് ഭൂമി അവകാശങ്ങൾ നൽകുന്നത് വനനശീകരണം ഗണ്യമായി കുറയ്ക്കുന്നു. യുഎൻ
കാലാവസ്ഥാ വ്യതിയാനം: ആമസോൺ വന നശീകരണം തടയാൻ പദ്ധതി തയ്യാറാക്കുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് സമാപ്തി ആനയെ രക്ഷപ്പെടുത്തി
ഹിമാലയത്തിൽ അപൂർവ്വ ഇനം കുറുക്കനെ കണ്ടെത്തി
പുലിയുടെ ആക്രമണത്തില്‍ 12 വയസുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക്
പശ്ചിമഘട്ടില്‍ കോഴിക്കിളിയെ കണ്ടെത്തി
മംഗലംകുന്ന് കര്ണന് ചരിഞ്ഞു
വിതുരയില്‍ ചരിഞ്ഞ പിടിയാനയുടെ കുട്ടിയെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി