ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും (ആര്.എസ്.എസ്) ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. എന്നിരുന്നാലും, നാല് വര്‍ഷം മുമ്ബ് നര്‍മ്മദ പരിക്രമ യാത്രയില്‍ ഷായും സംഘപ്രവര്‍ത്തകരും എങ്ങനെ സഹായിച്ചുവെന്ന് വ്യാഴാഴ്ച അദ്ദേഹം വെളിപ്പെടുത്തി. ദിഗ് വിജയ് സിംഗും അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തകയായ ഭാര്യ അമൃതയും 2017 ല്‍ നര്‍മ്മദാ നദിയുടെ തീരത്ത് തീരത്ത് കാല്‍നടയായി പര്യടനം നടത്തിയിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് രാത്രി 10 മണിക്ക് എത്തി. വനമേഖലയില്‍ മുന്നോട്ടുള്ള വഴിയില്ല, രാത്രി തങ്ങാനുള്ള സൗകര്യവുമില്ല. ഒരു ഫോറസ്റ്റ് ഓഫീസര്‍ വന്നു, ഞങ്ങള്‍ക്ക് സഹായം നല്കാന് അമിത് ഷാ നിര്‍ദ്ദേശിച്ചതായി അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഇതറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടുമെന്നും ദിഗ് വിജയ് സിംഗ് തന്റെ പഴയ സഹപ്രവര്ത്തകന് ഒ.പി. ശര്‍മ്മയുടെ ‘നര്‍മ്മദ കേ പഥിക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനാണ്, പക്ഷേ ഞങ്ങളുടെ യാത്രയില്‍ ഒരു പ്രശ്നവുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി. അദ്ദേഹം പര്‍വതങ്ങളിലൂടെ നമുക്കായി വഴിയൊരുക്കി, നമുക്കെല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചു. ഇന്നുവരെ, ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. താന്‍ ആര്.എസ്.എസിനെ വിമര്‍ശിക്കാറുണ്ട്, എന്നാല്‍ യാത്രയ്ക്കിടെ അവരുടെ പ്രവര്‍ത്തകരുമായി കണ്ടുമുട്ടാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയും ബുദ്ധിമുട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തുവാന്‍ നിര്‍ദ്ദേശം ലഭിച്ചതായി അവര്‍ പറഞ്ഞതായും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.
ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി. ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്ന ഹാളിലെ ചുമരുകളില്‍ ആര്.എസ്.എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. മതവും രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് ആളുകള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ ഇതെല്ലാം പറയുന്നതെന്നും തന്റെ തീര്‍ത്ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് അവരാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിനു ഭക്തരാണ് വര്‍ഷംതോറും കാല്‍നടയായി നര്‍മദ പര്യടനം നടത്തുന്നത്. നര്‍മദയുടെ ഏതു തീരത്തുനിന്നു വേണമെങ്കിലും യാത്ര തുടങ്ങാം. നര്‍മദയുടെ ഉത്ഭവസ്ഥാനമായ അമര്കണ്ഠകിലോ സംഗമസ്ഥാനമായ ഗുജറാത്തിലോ യാത്ര എത്തണം. എന്നിട്ട് യാത്ര ആരംഭിച്ചിടത്തേക്കു തിരിച്ചു നടന്ന് യാത്ര പൂര്‍ത്തീകരിക്കണം. 2017ലെ പര്യടനം പൂര്‍ണമായും ആത്മീയവും മതപരവും ആണെന്നും രാഷ്ട്രീയ ധ്വനികള്‍ ഇല്ലാത്തതുമാണെന്നുമായിരുന്നു എന്നും യാത്രാ വേളയില്‍ തന്നെ ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.
ബിജെപിയുടെ യുവജന വിഭാഗത്തിലെ ഒരു നേതാവും മറ്റ് മൂന്ന് ബിജെപി പ്രവർത്തകരും അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
ആത്മീയ നേതാവായ ദദ്ദാജി തന്റെ അനുയായിയും നടനുമായ അശുതോഷ് റാണയോട് ബർമൻ ഘട്ടിൽ ഒരു ” ഭണ്ഡാര ” (സമൂഹ വിരുന്ന്) ക്രമീകരിക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം അനുസ്മരിച്ചു .
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .