Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പ്രപഞ്ച സങ്കീര്‍ണതയിലെ ഗവേഷണത്തിന് ഭൗതികശാസ്ത്ര നൊബേല്‍.

സ്റ്റോക്ക്ഹോം: പ്രപഞ്ചത്തിലെ സങ്കീര്‍ണതകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കും കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള മേഖലകളിലെ പഠനത്തിനും ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍. സ്യുകുറോ മനാബെ (ജപ്പാന്‍), ക്ലൗസ് ഹസെല്‍മാന്‍ (ജര്‍മനി), ജോര്‍ജോ പരീസി (ഇറ്റലി) എന്നിവര്‍ക്കാണു പുരസ്കാരം.

ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവ പ്രവചിക്കുന്നതിന് ഉപകരിക്കുന്ന പഠനങ്ങളാണു സ്യുകുറോ മനാബെയും ക്ലൗസ് ഹസെല്‍മാനും നടത്തിയത്. ആറ്റം മുതല്‍ പ്ലാനറ്ററി വരെയുള്ള ക്രമങ്ങളെയും ക്രമക്കേടുകളെയും കുറിച്ചും ഭൗതികസംവിധാനത്തിലെ അസ്ഥിരതകളെയും പറ്റിയായിരുന്നു ജോര്‍ജോ പരീസിയുടെ പഠനം.

മൂന്നു പേരുടെയും പഠനം സങ്കീര്‍ണ സംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനു സഹായകമായെന്ന്, പുരസ്കാരം പ്രഖ്യാപിച്ച്‌ ദ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

പരീസിയുടെ പഠനം ആറ്റം പോലെയുള്ള സൂക്ഷ്മകണങ്ങളെ സംബന്ധിച്ചും, മനാബെയുടെയും ഹസെല്‍മാന്‍റെയും പഠനം ദൈനംദിന ജീവിതത്തില്‍ മനുഷ്യനെ സ്വാധീനിക്കുന്ന പ്രപഞ്ച ശക്തികളെക്കുറിച്ചുമായിരുന്നു. ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചും മനുഷ്യനില്‍ അതു വരുത്തുന്ന സ്വാധീനത്തെക്കുറിച്ചും മനാബെയും ഹസെല്‍മാനും അടിസ്ഥാന കണ്ടെത്തലുകള്‍ നടത്തിയതായി പുരസ്കാരസമിതി വിലയിരുത്തി.

തൊണ്ണൂറുകാരനായ മനാബെ ന്യൂജഴ്സി പ്രിസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലാണു പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതും അത് ആഗോളതാപനത്തിനു കാരണമാകുന്നതും സംബന്ധിച്ച്‌ ഇദ്ദേഹം അറുപതുകളില്‍ ഗവേഷണം ആരംഭിച്ചു. പത്തുവര്‍ഷത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ജര്‍മനി മാക്സ് പ്ലാങ്ക് ഇന്‍റസ്റ്റിറ്റ്യൂട്ട് ഫോര്‍ മീറ്ററോളജി പ്രഫസറായ ഹസെല്‍മാന്‍(89) പഠനമാരംഭിച്ചു.

സങ്കീര്‍ണ സംവിധാനത്തെക്കുറിച്ചാണ് റോം സാപ്പിയാന്‍സെ യൂണിവേഴ്സിറ്റി പ്രഫസറായ പരീസി(73)യുടെ ഗവേഷണം.