സ്റ്റോക്ക്ഹോം:സാമ്ബത്തിക നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്ദോ ഇമ്ബെന്‍സ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
സാമ്ബത്തിക നയവും മറ്റ് സംഭവവികാസങ്ങളും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ മൂവരും നടത്തിയ സ്വാഭാവിക പരീക്ഷണങ്ങളാണ് ഇവരെ നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ചത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. എങ്ങിനെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുന്നത് എന്നതിലായിരുന്നു പരീക്ഷണം. അവാര്‍ഡ് തുകയുടെ പാതി ഡേവിഡ് കാര്‍ഡിന് ലഭിയ്ക്കും. ബാക്കി പാതി തുക ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റും ഗെയ്ദോ ഇമ്ബെന്സും പങ്കിടും.
കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണ് മറ്റ് രണ്ട് പേര് പുരസ്കാരം പങ്കിട്ടത്. ഇവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും അവരുടെ സ്വാഭാവിക പരീക്ഷണങ്ങള്‍ പ്രശ്നങ്ങളുടെ കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് വെളിപ്പെടുത്തിയതായും സ്വീഡിഷ് അക്കാദമി പറയുന്നു.സാമ്ബത്തിക ശാസ്ത്രത്തില്‍ അനുഭവവേദ്യമായ ഗവേഷണത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു ഈ മൂവരുമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.
കനേഡിയന്‍ പൗരനായ ഡേവിഡ് കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്. അമേരിക്കന്‍ പൗരനായ ജോഷ്വ ആന്‍ഗ്രിസ്റ്റ് മസ്സാചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും, ഡച്ച് പൗരനായ ഗെയ്ദോ ഇമ്ബെന്‍സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് ഗവേഷണം ചെയ്യുന്നത് .
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.