കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്ക്കവേ അദ്ദേഹത്തെ പരിഹസിച്ചു പോസ്റ്റിട്ട കേരള സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.നിരവധി പേരാണ് രശ്മിതയ്ക്കെതിരെ രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ യുവമോര്‍ച്ച പരാതിയും നല്‍കിയിരുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന് മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന് മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം പോസ്റ്റിനു നിശിത വിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്തെത്തി.
ദുരന്തത്തെ പരിഹസിച്ചവരും ആഘോഷിച്ച വരും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പിടിയിലായിട്ടുണ്ട്. ആദ്യ അറസ്റ്റ് നടന്നത് രാജസ്ഥാനിലാണ്.
രാജസ്ഥാന് സ്വദേശിയായ അബ്ദുള്‍ നക്കി ഖാന്റെ മകന് ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.
‘ ജഹന്നൂമില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ജീവനോടെ കത്തിച്ചു ‘ എന്നതായിരുന്നു ബിപിന്‍ റാവത്തിന്റെ ഫോട്ടോ പങ്കുവെച്ച് ജവ്വാദ് ഖാന് ട്വീറ്റ് ചെയ്തത്.
തമിഴ് നാട്ടിലെ പ്രമുഖ യുട്യൂബറും അറസ്റ്റിലായിട്ടുണ്ട്.
ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബിയും രംഗത്തെത്തിയിട്ടുണ്ട്.വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അത് ആഘോഷമാക്കി. ചിരിയുടെ റിയാക്ഷന് ഇട്ട് ആഘോഷിക്കുന്നത് ഞെട്ടലോടെയാണ് കാണേണ്ടിവന്നതെന്നും അദേഹം പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .