കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്ക്കവേ അദ്ദേഹത്തെ പരിഹസിച്ചു പോസ്റ്റിട്ട കേരള സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.നിരവധി പേരാണ് രശ്മിതയ്ക്കെതിരെ രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ യുവമോര്‍ച്ച പരാതിയും നല്‍കിയിരുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന് മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന് മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം പോസ്റ്റിനു നിശിത വിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്തെത്തി.
ദുരന്തത്തെ പരിഹസിച്ചവരും ആഘോഷിച്ച വരും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പിടിയിലായിട്ടുണ്ട്. ആദ്യ അറസ്റ്റ് നടന്നത് രാജസ്ഥാനിലാണ്.
രാജസ്ഥാന് സ്വദേശിയായ അബ്ദുള്‍ നക്കി ഖാന്റെ മകന് ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.
‘ ജഹന്നൂമില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ജീവനോടെ കത്തിച്ചു ‘ എന്നതായിരുന്നു ബിപിന്‍ റാവത്തിന്റെ ഫോട്ടോ പങ്കുവെച്ച് ജവ്വാദ് ഖാന് ട്വീറ്റ് ചെയ്തത്.
തമിഴ് നാട്ടിലെ പ്രമുഖ യുട്യൂബറും അറസ്റ്റിലായിട്ടുണ്ട്.
ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബിയും രംഗത്തെത്തിയിട്ടുണ്ട്.വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അത് ആഘോഷമാക്കി. ചിരിയുടെ റിയാക്ഷന് ഇട്ട് ആഘോഷിക്കുന്നത് ഞെട്ടലോടെയാണ് കാണേണ്ടിവന്നതെന്നും അദേഹം പറഞ്ഞു.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .