ന്യൂഡൽഹി. കര്‍ഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ, ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ നവംബർ ഇരുപത്തി ആറ് മുതല്‍ ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി .’കര്‍ഷക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും നരേന്ദ്ര മോദി സര്‍ക്കാർ അംഗീകരിക്കുകയും ഉറപ്പുകളെല്ലാം രേഖാമൂലം കൈമാറിയതോടെ കര്‍ഷക സമരത്തിന് തിരശീല വീണു. സമരം ഖലിസ്ഥാൻ വിഘടന വാതികളും ദേശവിരുദ്ധ ശക്തി കളും മുതലെടുക്കുവാൻ തുടങ്ങിയതോടെ സർക്കാർ നീക്കം വേഗത്തിലാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളിക്കും ഇതോടെ പരിഹാരമായി. 2020 സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആഗസ്റ്റ് 9 മുതല്‍ പ്രാദേശികമായാണ് സമരം തുടങ്ങിയത്.
ആദ്യം പഞ്ചാബിലും പിന്നീട് ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തി പ്രാപിച്ചു. കേന്ദ്ര സര്‍ക്കാരിനും, പിന്നീട് ബി.ജെ.പിക്കും ഉപതിരഞ്ഞെടുപ്പു കളിൽ തിരിച്ചടികള്‍ നേരിട്ടതോടെയാണ് നേത്യത്വം മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്.
കര്‍ഷക സമരത്തില്‍ ജീവന് വെടിഞ്ഞവര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികര്‍ക്കും ഇന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
നാളെ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന വിജയാഘോഷം നടക്കും. തുടര്‍ന്ന് കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ ഏതൊക്കെ നിറവേറ്റിയെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജനവരി 15 ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .