തിരുവനന്തപുരം: സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന് എതിരേ നല്കിയ മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി.
ഉമ്മന്‍ ചാണ്ടിക്കു വി.എസ്. 10,10,000 രൂപയും പലിശയും നല്‍കണമെന്നു തിരുവനന്തപുരം സബ്കോടതി വിധി പ്രഖ്യാപിച്ചു. സത്യം ജയിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സബ്കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് വി.എസിന്റെ അഭിഭാഷകന് അറിയിച്ചു.സോളാര്‍ കേസില്‍ അഴിമതി നടത്തിയെന്ന് വി.എസിന്റെ പരാമര്‍ശത്തിനെതിരേ നല്കിയ മാനനഷ്ടക്കേസിലാണ് ആറു വര്‍ഷത്തിനു ശേഷമുള്ള വിജയം. സോളാര്‍ കേസ് കത്തിനിന്ന 2013-ലായിരുന്നു വി.എസിന്റെ ആരോപണം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്ബനിയുണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വി.എസ്. ആരോപിച്ചത്.
പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അയച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. കോടതിയില്‍ പരാതി നല്കിയ ഘട്ടത്തില്‍ 10,10,000 രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അതംഗീകരിച്ച കോടതി, പരാതി നല്കിയ 2014 മുതല്‍ ആറു ശതമാനം പലിശയും നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
സോളാര്‍ ആരോപണമുന്നയിച്ച് തന്നെ വര്‍ഷങ്ങളായി രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെറ്റുചെയ്തിട്ടില്ലെന്ന ആത്മവിശ്വാസം നിയമപോരാട്ടത്തിനു ശക്തി പകര്‍ന്നു. പാര്‍ട്ടിയില്‍ തന്നെ ആരും തള്ളിപ്പറഞ്ഞില്ലെന്നും ചാണ്ടി പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.