കാനഡ: കൊറോണ വാക്സിന് നിര്‍ബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയേയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന.
ഫ്രീഡം കോണ്‍വോയ് എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരും കുട്ടികളും വൃദ്ധജനങ്ങളുമാണ് അണിചേര്ന്നിരിക്കുന്നതെന്നാണ് വിവരം.രാജ്യത്തിന്റെ വാക്സിൻ മാൻഡേറ്റിനും കോവിഡ് ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധിക്കാൻ 50,000 വരെ ട്രക്കർമാർ ഒത്തുകൂടിയാതായി വിവരമുണ്ട്.
അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന് എടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ലമെന്റിന് മുമ്ബിലെ സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് പ്രധാനമന്ത്രിയെയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമോയെന്ന് ആശങ്ക നേരത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
ഒരു ചെറിയ വിഭാഗം മാത്രമാണ് സമര രംഗത്തുള്ളതെന്നും ഇവര്‍ കനേഡിയന്‍ ജനതയുടെ പ്രതിനിധികളല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ട്രക്കുകളുടെ പ്രതിഷേധറാലി ഒട്ടാവയിലെത്തി. സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കടുത്ത ജാഗ്രതയിലാണ് ഭരണകൂടം. അക്രമത്തിന് തുനിയരുതെന്ന് സമരക്കാരോട് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.കനേഡിയൻ പതാക ഉയർത്തി, “സ്വാതന്ത്ര്യം” ആവശ്യപ്പെടുന്ന ബാനറുകൾ വീശി, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി, കോവിഡ് -19 നിയന്ത്രണങ്ങളിൽ മാത്രമല്ല, സർക്കാരിനോടുള്ള അതൃപ്തിയിലും രോഷാകുലരായ ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രക്കർമാർക്കൊപ്പം ചേർന്നു.
തുടര്‍ച്ചയായി എയര്‍ഹോണുകള്‍ മുഴക്കിയെത്തുന്ന ട്രക്കുകള്‍ പാര്‍ലമെന്റ് പരിസരത്ത് തമ്ബടിച്ചു കഴിഞ്ഞു. ഏത് നിമിഷവും പ്രക്ഷോഭം അക്രമാസക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്.ഇതിനിടെ സമരക്കാരില്‍ ചിലര്‍ യുദ്ധസ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തത് വിവാദമായി. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും സൈനിക തലവന്മാരില് നിന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.