തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്ന ചുമര്‍ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് കൂടി പ്രയോജനമാകുന്ന വിധത്തില്‍ ചുമര്‍ചിത്രകലാ ക്യമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന ‘വരുമുദ്ര 2022’ ദേശീയ ചുമര് ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന കലാരൂപം എന്ന രീതിയില്‍ ചുമര് ചിത്രത്തിന് ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുണ്ട്. വളരെ സങ്കീര്‍ണ്ണമായ ചിത്രരചന ശൈലിയാണ് ചുമര്ചിത്രകലയുടേത്. ഇത്തരം വ്യത്യസ്തമായ ശൈലികള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്തിനായി ഈ കലയെ കൂടുതല്‍ ജനകീയമാക്കണമെന്നും അതുവഴി ഈ കലയെ കൂടുതല്‍ വളര്‍ത്തിക്കൊണ്ടുവരാനാകും. ഒരു കാലാരൂപവും മതില് കെട്ടിനകത്തോ പ്രത്യേക വിഭാഗത്തിലോ ഒതുങ്ങേണ്ടതല്ല. ആര്‍ക്കും ആസ്വാദ്യമാകുന്ന രീതയില്‍ കലാരൂപങ്ങളെ ജനാധിപത്യവത്കരിക്കേണ്ടതുണ്ട്. സമാന്യ ജനത്തിനു കൂടി സംവദിക്കാവുന്ന വിധത്തില്‍ ജനകീയമാകുമ്പോഴാണ് കലകളുടെ അര്‍ത്ഥം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രദേശത്തെ സംസ്കാരം രൂപീകരിക്കുന്നതിനും വ്യവസ്ഥാപിത രൂപം കൈവരിക്കുന്നതിനും കലകള്‍ നല്കുന്ന സംഭാവന വളരെ വലുതാണെന്നും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ചുമര് ചിത്രകലയ്ക്ക് ജനകീയ സ്വഭാവമുണ്ടാകുവാന്‍ വാസ്തുവിദ്യാ ഗുരുകുലം പോലുള്ള സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
വാസ്തുവിദ്യാ ഗുരുകുലത്തിലെ അനുഗ്രഹീത കലാകാരനും അദ്ധ്യാപകനുമായിരുന്ന കെ.പി ഇന്ദുനാഥിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഇന്ദുനാഥ് സ്മാരക പുരസ്കാരം പ്രശസ്ത ചുമര്‍ചിത്രകാരന്‍ ഗോപി ചേവായൂരിന് ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് സമ്മാനിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാരന്മാര്‍ക്ക് സാംസ്കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സ്നേഹോപഹാരവും സര്‍ട്ടിഫിക്കറ്റും മന്ത്രി നല്കി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി