തിരുവനന്തപുരം: പീക്ക് അവറില്‍ വൈദ്യുതി ലാഭിക്കണമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആവശ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി. പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനായാല്‍ 20 രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതിയില്‍ വലിയൊരു കുറവു വരുത്താനാകുമെന്നും കൂടുതല്‍ ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജലവൈദ്യുത പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി അടുത്ത മാസം കമ്മീഷന് ചെയ്യും. കൂടാതെ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താന്‍ കെട്ട് എന്നീ പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവില്‍ പീക്ക് അവറില്‍ ആവശ്യമായി വരുന്ന വൈദ്യുതിയുടെ കുറവ് വലിയൊരളവു വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുത രംഗത്ത് കൂടുതല്‍ മുന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു.
പ്രസരണ ശൃംഖലയിലെ വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയര്‍ന്ന വോള്ട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം, പോത്തന്‍കോട്, കരകുളം പഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്പ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലേയും ഏകദേശം 27,000 ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനാകും. ഇതിനായി 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധമായ 11 കെ.വി ഫീഡറുകളും സബ്സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
22.18 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിക്കായി 12 വ്യക്തികളില്‍ നിന്നായി 140.83 ആര് ഭൂമി 5.44 കോടി രൂപയ്ക്ക് കെ. എസ്. ഇ. ബി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി ആവശ്യനുസരണം നിരപ്പാക്കി സബ്സ്റ്റേഷന് വേണ്ട കണ്ട്രോള് റൂം, യാര്‍ഡ്, ടവര്‍, ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2023 ഒക്ടോബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാകും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.