Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ജോസഫൈന്റെ മൃതദേഹം വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ച കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിട്ട് നല്‍കും.

കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് മൃതദേഹം കൈമാറുന്നത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോസഫൈന്‍ അന്തരിക്കുന്നത്.

ജോസഫൈന്റെ മൃതദേഹം ഇന്ന് രാത്രിയോടെ അങ്കമാലിയിലെത്തിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും സിഎസ്‌ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്‌ക്കുന്നുണ്ട്. പൊതുദര്‍ശനമെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു.

എകെജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന ജോസഫൈന്‍ ഇന്ന് ഒരു മണിയോടെയാണ് മരിക്കുന്നത്. മൃതദേഹം രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും. മൃതദേഹത്തെ എം സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1948 ല്‍ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലേന ദമ്ബതികളുടെ മകളായിട്ടാണ് ജോസഫൈന്‍ ജനിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.