ന്യൂദല്‍ഹി: ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ) അനുമതി നല്കിയാല് ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്കാന് ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുക്രെയ്ന് യുദ്ധത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സംഭാഷണം പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ലോകം ഒരു അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്നു, കാരണം ആര്‍ക്കും അവര്‍ക്ക് വേണ്ടത് ലഭിക്കുന്നില്ല. എല്ലാ വാതിലുകളും അടഞ്ഞ് കിടക്കുന്നതിനാല്‍ പെട്രോളും എണ്ണയും വളവും വാങ്ങാന്‍ പ്രയാസമാണ്. ഈ റഷ്യ – യുക്രെയ്ന് യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാവരും തങ്ങളുടെ ഓഹരികള്‍ സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ലോകം ഇപ്പോള്‍ ഒരു പുതിയ വെല്ലുവിളി നേരിടുന്നു. ലോകത്തിന്റെ ഭക്ഷ്യശേഖരം കുറഞ്ഞുവരികയാണ്. ഞാന്‍ യു എസ് പ്രസിഡന്റിനോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം ഈ വിഷയം ഉന്നയിച്ചു. ഡബ്ല്യു ടി ഒ അനുമതി നല്കിയാല്, നാളെ മുതല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്കാന് ഇന്ത്യ തയ്യാറാണ്,’ നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവരുടെ യു എസ് സഹമന്ത്രിമാരും തമ്മിലുള്ളസംഭാഷണത്തിന് മുന്നോടിയായാണ് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയും ബൈഡനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.