ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്.
ജയശങ്കര്‍ തികഞ്ഞ ദേശസ്നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘എസ് ജയശങ്കര്‍ പരിചയസമ്ബന്നനായ നയതന്ത്രജ്ഞനും യഥാര്‍ത്ഥ ദേശസ്നേഹിയുമാണ്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും എന്താണ് ആവശ്യമെന്ന് ഇന്ത്യ പറയുന്നതനുസരിച്ച് തീരുമാനമെടുക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെ പറയാനാകില്ല’ , അദ്ദേഹം വ്യക്തമാക്കി.
‘എല്ലാ രാജ്യങ്ങളുമായും സഹകരിക്കാന്‍ റഷ്യ തയ്യാറാണ്. ഇതില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യ റഷ്യയുടെ പഴയ സുഹൃത്താണ്. തന്ത്രപരമായ പങ്കാളിത്തം എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ പണ്ടേ വിളിച്ചിരുന്നത്. 20 വര്‍ഷം മുമ്ബ് എന്തുകൊണ്ടാണ് നമ്മള് അതിനെ ‘പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ എന്ന് വിളിച്ചുകൂടാ എന്ന് ഇന്ത്യ ചോദിച്ചു. പിന്നീട് അത് ‘എസ്പെഷ്യലി പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ ആയി. ഇന്ത്യയെ എല്ലാ രീതിയിലും റഷ്യ സഹായിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് റഷ്യ പിന്തുണ നൽകിയെന്ന് ലാവ്റോവ് പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ച് നിരവധി ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉത്പാദനം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ സാങ്കേതിക കൈമാറ്റവും നടത്തുന്നു. പ്രതിരോധ മേഖലയിൽ ഇന്ത്യ ആഗ്രഹിക്കുന്നതെന്തും നൽകാൻ റഷ്യക്ക് കഴിയുമെന്നും ഇന്ത്യക്ക് എന്തും നൽകാംമെന്നും സെർജി ലാവ്റോവ് പറഞ്ഞു.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.