ന്യൂഡല്‍ഹി : അമേരിക്കന്‍ കോണ്‍ഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ.
ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ സന്ദര്‍ശനമെന്ന് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്താന് അനധികൃതമായി കയ്യേറിയ ജമ്മു കശ്മീരിന്റെ മേഖലകളില്‍ ആണ് ഒമര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സങ്കുചിതമായ രാഷ്ട്രീയമാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത് എങ്കില്‍ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ല. എന്നാല്‍ ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെയും അരിന്ദംബാഗ്ചി പ്രതികരിച്ചു.
അഫ്ഗാനില്‍ ഉണ്ടാകുന്ന ഭീകരാക്രണങ്ങളെയെല്ലാം അപലപിക്കുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയിനിലേക്ക് സഹായവുമായി പോകുന്ന വിമാനം രാജ്യത്ത് ഇറക്കാന്‍ ജപ്പാന് അനുവാദം ആരാഞ്ഞിട്ടുണ്ട്. മുംബൈയില്‍ വിമാനം ഇറക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. ഇതിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.