കീവ്: റഷ്യന്‍ പട്ടാളം യുക്രെയ്നിലെ ചെറു പട്ടണമായ സെര്‍ഹിവ്കയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു.
ഒഡേസ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
പാര്‍പ്പിട സമുച്ചയങ്ങളിലാണു മിസൈല്‍ പതിച്ചത്. മരിച്ചവരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടുന്നതായി യുക്രെയ്ന് വൃത്തങ്ങള്‍ അറിയിച്ചു. ആറു കുട്ടികളും ഒരു ഗര്‍ഭിണിയും അടക്കം 38 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡേസയ്ക്ക് അടുത്തുള്ള സ്നേക് ദ്വീപില്‍നിന്നു റഷ്യന്‍ പട്ടാളം പിന്‍വാങ്ങിയതിന്റെ പിറ്റേന്നാണ് ഈ ആക്രമണം. റഷ്യയുടെ പിന്മാറ്റത്തോടെ ഒഡേസ മേഖല സുരക്ഷിതമാണെന്നായിരുന്നു നിഗമനം.
ഇതിനിടെ, കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസില്‍ റഷ്യന്‍ പട്ടാളം കനത്ത ആക്രമണം തുടരുകയാണ്. ലുഹാന്‍സ് പ്രവിശ്യയില്‍ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന അവസാന നഗരമായ ലിസിച്ചാന്‍സ്ക് കേന്ദ്രീകരിച്ചാണ് ആക്രമണം.
അതേസമയം, ലിസിച്ചാന്സ്കിലെ എണ്ണ ശുദ്ധീകരണശാല പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. നേരത്തേ, റിഫൈനറിയിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറിയതായി ലുഹാന്‍സ്ക് ഗവര്‍ണര്‍ ഹെര്ഹി ഹെയ്ദൈ അറിയിച്ചിരുന്നു.
നിഷേധിച്ചു റഷ്യ
യുക്രെയ്നില്‍ സാധാരണക്കാര്ക്കുനേരേ ആക്രമണം നടത്തിയതായ ആരോപണങ്ങള്‍ നിഷേധിച്ചു റഷ്യ. ഒഡേസയിലെ പാര്‍പ്പിട സമുച്ചയത്തിനുനേരേ റഷ്യ നടത്തിയ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണു ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് നിഷേധക്കുറിപ്പിറക്കിയത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.