ന്യൂയോര്‍ക്ക്: ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി (അപ്പാര്‍ത്തീഡ് സ്റ്റേറ്റ്) പ്രഖ്യാപിച്ച് യു.എസിലെ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച്.
ചര്‍ച്ചിന്റെ 225ാം ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്താണ് ഇസ്രായേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം നഖബാ ദിനാചരണം ചര്‍ച്ച് കലണ്ടറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഏഴര ലക്ഷത്തിലേറെ ഫലസ്തീന് നിവാസികളെ 1948 ഇസ്രായേല്‍ രൂപവത്കരിച്ചതിനെതിരെ നടത്തുന്ന പ്രതിഷേധ ദിനാചാരണമാണ് നഖബ. മേയ് 15നാണ് ദിനം ആചരിച്ചുവരുന്നത്.
1.7 മില്യണ്‍ അംഗങ്ങളുള്ള ചര്‍ച്ചാണ് ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫലസ്തീനികളുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ നിയമങ്ങള്‍, നയങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെല്ലാം വര്‍ണ വിവേചനത്തിന്റെ അന്താരാഷ്ട്ര നിയമത്തിന്റെ നിര്‍വചനം ശരിവെക്കുന്നതാണ്’ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ ഗാസ അധിനിവേശം നിര്‍ത്താനും ജറുസലേമില്‍ സമാധാനപൂര്‍വമായി ആരാധന നിര്‍വഹിക്കാന്‍ ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഫലസ്തീനും ഇസ്രയേലിക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പാക്കുന്ന ഇസ്രയേല്‍ അപ്പാര്‍ത്തീഡ് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തെ 31 അംഗങ്ങളില്‍ 28 പേരും പിന്തുണച്ചു. നഖബ ദിനാചരണം ചര്‍ച്ച് കലണ്ടറില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തിന് അനുകൂലമായി 31 അംഗങ്ങളും വോട്ട് ചെയ്തു.
അന്താരാഷ്ട്രാ നിയമപ്രകാരം കൂട്ടായശിക്ഷയെന്ന് വിലയിരുത്തപ്പെടുന്ന ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ ചെയ്തികള്‍ ഇല്ലാതാക്കാന്‍ യു.എസ് ഗവണ്മെന്റ് ഇടപെടണമെന്നും ചര്‍ച്ച് ആവശ്യപ്പെട്ടു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.