ഗുവാഹട്ടി: അസമിലെ കച്ചാര്‍ ജില്ലയിലെ മനുഷ്യ നിര്‍മ്മിത പ്രളയത്തിന് പിന്നിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കച്ചാര്‍ ജില്ലയിലെ സില്‍ച്ചാര്‍ നഗരത്തിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവും പതിനാലിലധികം പേരുടെ ജീവനുമെടുത്ത വെള്ളപ്പൊക്കത്തിന്റെ കാരണക്കാരാണ് പിടിയിലായത്.
കാബൂള്‍ ഖാന്, ഹുസൈന് ലാസ്കര്‍, നസീര്‍ ഹുസൈന് എന്നിവരാണ് അസം പോലീസിന്റെ പിടിയിലായത്. അസം ജലവിഭവ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നാണ് വിവരം.
പ്രതികള്‍ ചേര്‍ന്ന് കച്ചാര്‍ ജില്ലയിലെ ബരാക് നദിയുടെ ബേത്തുകണ്ടിയിലെ ബണ്ട് തകര്‍ക്കുകയായിരുന്നു. ബണ്ട് തകര്‍ന്നതോടെ ബണ്ടില്‍ ശേഖരിച്ചിരുന്ന വെള്ളവും മഴവെള്ളവും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കച്ചാറില്‍ പ്രളയസമാനമായ വെള്ളപ്പൊക്കം ഉണ്ടായത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.