ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ആര് വെങ്കിട്ടരമണിയെ ഇന്ത്യയുടെ പുതിയ അറ്റോര്‍ണി ജനറലായി നിയമിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന്റെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലെ എജിയായ കെകെ വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഒക്ടോബര്‍ ഒന്നിന്അദ്ദേഹം ചുമതലയേല്‍ക്കും. സുപ്രീം കോടതിയില്‍ 42 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഒരു നിയമജ്ഞന് കൂടിയാണ്. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.മുന്‍ ലോ കമ്മീഷന് അംഗമായ വെങ്കിട്ടരമണി, സുപ്രീം കോടതിയില്‍ അമ്രപാലി ഹൗസിംഗ് കേസില്‍ വീട് വാങ്ങുന്നവരുടെ റിസീവറും അമിക്കസും ആയി നിയമിക്കപ്പെട്ടതിന് ശേഷം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 1977 ജൂലൈയില്‍ തമിഴ്നാട്ടിലെ ബാര്‍ കൗണ്‍സിലില്‍ ബാറില്‍ എന്റോള്‍ ചെയ്യുകയും 1979-ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി പി റാവുവിന്റെ ചേംബറില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം 1982-ലാണ് സുപ്രീം കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചത്. 1997-ല്‍ സുപ്രീം കോടതി അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു. 2010-ല്‍ ഇന്ത്യന്‍ ലോ കമ്മീഷന് അംഗമായും 2013-ല്‍ വീണ്ടും ഒരു ടേമിലും അദ്ദേഹത്തെ നിയമിച്ചു.
2004 നും 2010 നും ഇടയില്‍ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ പ്രത്യേക മുതിര്‍ന്ന അഭിഭാഷകനായിട്ടുണ്ട്. 1990-ല്‍ ഇന്ത്യയുടെ ആസൂത്രണ കമ്മീഷന് രൂപീകരിച്ച പാനലില്‍ നിയമ അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം ജുഡീഷ്യറിയിലെ സൗത്ത് ഏഷ്യന്‍ ടാസ്ക് ഫോഴ്സില്‍ അംഗമായിരുന്നു.
ജുഡീഷ്യറിയുടെ വ്യവസ്ഥകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള സാര്‍ക്ക് രാഷ്ട്രങ്ങളുടെ പ്രതിനിധി കൂടിയായിരുന്നു വെങ്കിട്ടരമണി. 2002 മെയ് മാസത്തില്‍ ബെര്‍ലിനില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തെത്തുടര്‍ന്ന് ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള കരട് തയ്യാറാക്കുന്നതില്ഏര്പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ഗ്രൂപ്പുമായി അദ്ദേഹം സഹകരിച്ചു. ‘ലാന്‍ഡ് റിഫോംസ്’ (സഹ രചയിതാവ്: 1975), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റി (1995) പ്രസിദ്ധീകരിച്ച ‘ജഡ്ജ്മെന്റ്സ് ഓഫ് ജസ്റ്റിസ് ഒ ചിന്നപ്പ റെഡ്ഡി’ (സുപ്രീം കോടതി മുന്‍ ജഡ്ജി) എന്നിവ ഉള്‍പ്പടൈ നിരവധി പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റേതാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.