മുംബൈ: മാവോയിസ്റ്റ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് പ്രഫ. ജി.എന്‍.സായിബാബയെ കുറ്റവിമുക്തനാക്കി. ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് സായിബാബയെയും കേസില്‍ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ചു പേരെയും കുറ്റവിമുക്തരാക്കിയത്. എല്ലാവരെയും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് പ്രഫ. സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. 2017 ല്‍ ഗഡ്ചിറോളിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു സായിബാബ. പോളിയോ ബാധിതനായി ഇരുകാലുകളും തളര്‍ന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.സായിബാബയ്ക്കൊപ്പം ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഒരാളായ പാണ്ടു നരോത്തെ കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചിരുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന നരോത്തെയ്ക്ക് എച്ച്.1എന്‍1 ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിട്ടും ചികിത്സ നിഷേധിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. അതിനിടെ, സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. അപ്പീല്‍ ഇന്ന് പരിഗണിക്കും. വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍, സുപ്രീംകോടതിയിയെ സമീപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.
കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാൻ ചൈന നീക്കം
തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.
ഐ എസ് ലീഡർ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ചു.
സിഖ് തീവ്രവാദി അമൃത്പാൽ സിങ് പിടിയിൽ.
പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.
താമര തണലിലേക്ക് ആന്റെണി പുത്രൻ .
ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലായി.
രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.