ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ യു.എസ്.എക്കെതിരെ ഇംഗ്ലണ്ടിന് സമനില. ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോളുകള്‍ ഒന്നും നേടാന്‍ കഴിയാതെ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.കഴിഞ്ഞ മത്സരത്തില്‍ ഇറാനെ ഗോള്‍മഴയില്‍ മുക്കിയ പോരാട്ടവീര്യം ഇംഗ്ലണ്ടിന് യു.എസ്.എയ്ക്ക് മുന്നില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഗോള്‍ നേടുവാന്‍ ഉള്ള നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചതാണ്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ടും ഫിനിഷിങ്ങിലെ പോരായ്മകള്‍ കൊണ്ടുമൊക്കെ അവയൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. യു.എസ് ക്യാപ്റ്റന്‍ പുലിസിച്ചിന്്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിമടങ്ങിയത് തലയില്‍ കൈവെച്ച് ആകും ഓരോ യു.എസ് ആരാധകനും കണ്ടിട്ടുണ്ടാവുക.ആക്രമണത്തില്‍ ഇംഗ്ലണ്ടിനെക്കാള്‍ ഒരല്പം മുന്നില്‍ യു.എസ്.എ തന്നെയായിരുന്നു. എന്തായാലും ഇറാന് വധത്തിനു ശേഷം എത്തിയ ഇംഗ്ലണ്ട് ടീമിനെ വിറപ്പിച്ച് നിര്‍ത്തുവാന്‍ ബെര്ഹാല്ട്ടെറിന്്റെ ശിഷ്യന്മാര്ക്ക് സാധിച്ചു. ഈയൊരു സമനിലയോടെ ലോകകപ്പില്‍ ഇതുവരെ യു.എസ്.എയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന മോശം റെക്കോര്‍ഡ് ഇംഗ്ലണ്ടിന് മാറ്റുവാന്‍ കഴിഞ്ഞില്ല. ഇരുടീമുകളും തമ്മില്‍ 3 വട്ടമാണ് ഇതുവരെ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 2 മത്സരങ്ങള്‍ സമനിലയായപ്പോള്‍ ഒരു മത്സരം യു.എസ് വിജയിക്കുകയായിരുന്നു. മത്സരത്തില്‍ പാഴാക്കിയ അവസരങ്ങളെ ഓര്‍ത്ത് ഇംഗ്ലണ്ടിന് ദുഃഖിക്കാനേ ഇനി വഴിയുള്ളൂ. എന്നിരുന്നാലും 2 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍്റുമായി ഇംഗ്ലണ്ട് തന്നെയാണ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. 2 പോയിന്‍്റ് മാത്രം കൈവശമുള്ള യു.എസ്.എ മൂന്നാം സ്ഥാനത്താണ്. വരുന്ന മൂന്നാം റൗണ്ട് മത്സരങ്ങള്‍ ആയിരിക്കും ഗ്രൂപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശകരെ നിര്‍ണ്ണയിക്കുക.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.