ബംഗളൂരു: കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റണമെന്ന നിര്‍ദേശത്തിന് അംഗീകാരം.ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ആരംഭിച്ച ചടങ്ങിന്റെ പേരാണ് ആരതി നമസ്കാരം എന്ന പേരിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചത്.
പേരുമാറ്റണമെന്ന മാണ്ഡ്യ ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ കര്‍ണാടക ധാര്‍മ്മിക പരിഷത്ത് അംഗീകരിക്കുകയായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലാണ് കൗണ്‍സില്‍ വരുന്നത്. മാണ്ഡ്യയിലെ മേല്‍ക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റണമെന്ന നിര്‍ദേശം മാണ്ഡ്യ ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. ടിപ്പുവിന്റെ ഭരണകാലം മുതല്‍ വൈകീട്ട് ഏഴുമണിക്കാണ് ചളുവനാരായണ സ്വാമി ക്ഷേത്രത്തില്‍ സലാം ആരതി നടത്തിവരുന്നത്.
ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേല്‍ക്കോട്ടിലെ മാത്രമല്ല, കര്‍ണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും ‘ആരതി’ പുനര്‍നാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു. എന്നാല്‍ ചടങ്ങ് പഴയപോലെ തന്നെ തുടരുമെന്നും അവര്‍ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.