കൊഹിമ: ചരിത്രം രചിച്ച് അഞ്ച് ദിവസത്തിന് ശേഷം, നാഗാലാന്‍ഡില്‍ ആദ്യവനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സര്‍ഹൗത്യൂനോ ക്രൂസെ.നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ആദ്യമായി നിയമസഭയിലെത്തിയ രണ്ട് വനിതകളില്‍ ഒരാളാണ് ക്രൂസെ. ക്രൂസെയെ കൂടാതെ ഹെക്കാനി ജെക്കാലുവാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു വനിതാ അംഗം.
1963ലെ സംസ്ഥാന രൂപികരണ ശേഷം ആദ്യമായാണ് ഒരു വനിത അംഗം നിയമസഭയില്‍ എത്തുന്നത്. ഇരുവരും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പോഗ്രസീവ് പാര്‍ട്ടിയുടെ അംഗങ്ങളാണ്. തനിക്ക് ഈ ഉത്തരവാദിത്തം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി ക്രൂസെ പറഞ്ഞു. തനിക്ക് കഴിയുന്നത് എല്ലാം സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യും, ധീരരും കഠിനാധ്വാനികളും ആയിരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. ഇതുവരെ അവര്‍ നേടിയിട്ടില്ലാത്തതെല്ലാം നേടാനും അവര്‍ക്ക് കഴിയുമെന്ന് ക്രൂസെ പറഞ്ഞു.
കഴിഞ്ഞ 24 വര്‍ഷമായി സാമൂഹിക, രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമായ ക്രൂസെ കൊഹിമ ജില്ലയിലെ വെസ്റ്റേണ്‍ അംഗമി മണ്ഡലത്തില്‍ നിന്നാണ് വിജയം നേടിയത്. 7 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. തെരഞ്ഞടുപ്പില്‍ മത്സരിച്ച തനിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നതായി അടുത്തിടെ അവര്‍ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിന് പോയ തനിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി അടുത്തിടെ അവര്‍ പറഞ്ഞു .
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.
ബി ജെ പി തന്ത്രം വിജയിച്ചില്ല; ദില്ലി എം സി ഡി മേയർ സ്ഥാനം ആപ്പിന്.