ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ഇനി കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകളുടെ പരിധിയില്‍ വരുമെന്നു കേന്ദ്ര ധനമന്ത്രാലയം.വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പി.എം.എല്‍.എ.) കീഴിലായിരിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഡിജിറ്റല്‍ ആസ്തികളുടെ മേല്‍നോട്ടം കര്‍ശനമാക്കാനുള്ള നടപടികളുടെ തുടര്‍ച്ചയാണിത്. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കൈമാറ്റവും പി.എം.എല്‍.എ നിയമത്തിന് കീഴില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ക്രിപ്റ്റോഗ്രാഫിക് മാര്‍ഗങ്ങളിലൂടെയോ മറ്റെന്തെങ്കിലുമോ മാര്‍ഗങ്ങളിലൂടെയോ ജനറേറ്റ് ചെയ്ത വിവരങ്ങള്‍, കോഡ്, നമ്ബര്‍ അല്ലെങ്കില്‍ ടോക്കണ്‍ (ഇന്ത്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ അല്ല) എന്നിവയെയാണ് ആദായനികുതി നിയമം അനുസരിച്ച്, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് എന്ന് സൂചിപ്പിക്കുന്നത്.
കോയിന്‍സ്വിച്ച് കുബേര്‍, വസീര്‍എക്സ് എക്സ്ചേഞ്ചുകള്‍ തുടങ്ങിയ ക്രിപ്റ്റോ കമ്ബനികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലവില്‍ പരിശോധന നടത്തുന്നുണ്ട്.
രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കു വെര്‍ച്വല്‍ ആസ്തികള്‍ കൈമാറുന്നതു നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാകും പുതിയ ചട്ടം. ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രിപ്റ്റോ കറന്‍സികള്‍ വരുത്തുന്ന അപകടസാധ്യത കൈകാര്യം ചെയ്യാന്‍ ആഗോള കരാര്‍ വേണമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.