ദക്ഷിണായനത്തില്‍ നിന്നു സൂര്യന് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് ഇത്തവണ 15 ന് പുലര്‍ച്ചെ രണ്ടുമണി ഒന്‍പതു മിനിറ്റിലാണ്. ആ സമയത്താണ് മകരസംക്രമ പൂജ. 15 ന് പുലര്‍ച്ചെയാണ് സംക്രമം എന്നതിനാല്‍ ഇത്തവണ 14-ാം തീയതി ശബരിമല നട അടയ്ക്കുക ഒരു മണിക്കൂര്‍ മാത്രം. 15 ന് രണ്ടുമണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. ഇതിനുശേഷമാണ് ഹരിവരാസനം പാടി നട അടയ്ക്കുക.
മൂന്നുമണിയോടെ അടയ്ക്കുന്ന നട നാലുമണിക്ക് വീണ്ടും തുറക്കും. ഒരു മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ രാത്രി മുഴുവന്‍ ദര്‍ശനം സാധ്യമായ ദിവസമാണ് ജനുവരി 14. അത്യപൂര്‍വ്വമാണ് ഇങ്ങനെ ഒരു സാഹചര്യം. കഴിഞ്ഞവര്‍ഷം വൈകുന്നേരം ഏഴരയ്ക്കായിരുന്നു മകരസംക്രമം. 14 ന് വൈകിട്ട് നാലുമണിക്ക് തുറന്നാല്‍ 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ ചടങ്ങുകള്‍ തുടരും. അത്താഴപൂജയ്ക്കു ശേഷം മകരസംക്രമപൂജയ്ക്കുള്ള ഒരുക്കം തുടങ്ങും.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന് വഴി കൊടുത്തയയ്ക്കുന്ന മുദ്രയിലെ നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഇതാണ് സന്നിധാനത്തെ പതിവ്. തിരുവാഭരണവും വഹിച്ചു 13 ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഘോഷയാത്ര പതിനഞ്ചിന് വൈകുന്നേരം ശരംകുത്തിയില്‍ എത്തും. പിന്നീട് ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെനിന്ന് സോപാനത്തിലേക്കും ആനയിക്കും.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് ചാര്‍ത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. 21ന് പന്തളം രാജാവിന്റെ ദര്‍ശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ രണ്ടുമാസം നീളുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനമാകും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .