കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് പുനലൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. . ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന് സുരേന്ദ്രനെ പോലീസ് അറ്സറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ രേണുകയ്ക്കും സൂര്യക്കും പങ്കുള്ളതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രേണുകയേയും സൂര്യയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ഉത്രയുടെ നൂറിലേറെപ്പവന്‍ സ്വര്‍ണ്ണത്തെക്കുറിച്ച് ഇതുവരെയും സൂരജും കുടുംബവും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണം ഒളിപ്പിക്കുകയോ മറ്റാരേയോ ഏല്‍പ്പിക്കുകയോ ചെയ്തിരിക്കാമെന്ന് സംശയിക്കപ്പെടുന്നു.
സൂരജിന്റെ പ്രധാന സുഹൃത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ് ഇവരെ വിശദമായി ചോദ്യം ചെയ്യും. സൂരജിന്റെ കുടുംബാംഗങ്ങളെ സ്ത്രീധനപീഡനത്തിനെതിരെയുള്ള നിയമം ചുമത്തി ചോദ്യം ചെയ്യാന്‍ വനിതാകമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.