കൊച്ചി : വാഴപ്പള്ളി മഹാദേവ ക്ഷേത്ര ഭൂമി കൈയ്യേറി പാട്ടകൃഷി നടത്തുന്നത് ആരാണെന്ന് ഉടൻ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശം . ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് പുതിയ നിർദേശം .
സിപിഎം അനുഭാവികൾ ക്ഷേത്രഭൂമി കൈയ്യേറി കൃഷി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത് . വിവരം അന്വേഷിച്ചവരോട് ഭൂമി പാട്ടത്തിനു നൽകിയതാണെന്നാണ് സിപിഎം അനുഭാവികൾ പറഞ്ഞത് .
എന്നാൽ കോടതിയിൽ ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതർ പറഞ്ഞു . വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്കാന് ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചു. തുടർന്നാണ് അനധികൃതമായി ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.മാത്രമല്ല ക്ഷേത്രത്തില്‍ കപ്പകൊണ്ടുള്ള പ്രസാദമാണോ ഇപ്പോള്‍ നല്‍കുന്നതെന്ന ചോദ്യമുയർത്തി കോടതി ദേവസ്വംബോര്‍ഡിനെ പരിഹസിക്കുകയും ചെയ്തു.
തുടർന്ന് കേസിൽ കോടതി നിര്ദ്ദേശമനുസരിക്കുമെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. വാഴപ്പള്ളി മഹാദേവ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവം അന്വേഷിച്ച് ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ദേവസ്വം സെക്രട്ടറിക്കു ആണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.