കോഴിക്കോട് : നിത്യപൂജകള്‍ക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന ക്ഷേത്രങ്ങളെ സഹായിക്കാൻ കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്ര ഭദ്രതാ എന്ന പദ്ധതിയിലൂടെയാണ് കഷ്ടതയനുഭവിക്കുന്ന ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സഹായം നല്‍കുക. പതിനായിരം ക്ഷേത്രങ്ങളെ സഹായിക്കാനുള്ള സംവിധാനം ഒരുക്കിയതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. ദേവസ്വം ബോർഡിന്റെ കീഴിലല്ലാതെ സംസ്ഥാനത്തുള്ള മിക്ക ക്ഷേത്രങ്ങളും നിലവിൽ വരുമാനമില്ലാതെ പുജകൾ പോലും മുടങ്ങുന്ന നിലയിലാണ് .
ക്ഷേത്ര പൂജാനുഷ്ഠാന കാര്യങ്ങളില്‍ പണ്ഡിതനായിരുന്ന പി.മാധവ്ജിയുടെ 94-)0 ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 9 ന് മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. കോഴിക്കോട് കിളിപ്പറമ്പ് ദേവീക്ഷേത്ര അങ്കണത്തിലാണ് പരിപാടി നടക്കുക.
നിത്യപൂജകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത ക്ഷേത്രങ്ങളെയാണ് സഹായിക്കുക. ഇതിനായി ഭക്തരില്‍ നിന്നും സ്വരൂപിക്കുന്ന കിഴി എന്ന നിലയിലാണ് സഹായം ലഭ്യമാക്കുക. ഓരോ ക്ഷേത്രത്തിനും മൂവായിരം രൂപയുടെ വീതം സാധനങ്ങള്‍ നല്‍കും.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി രക്ഷാധികാരിയായ 51 അംഗ സമിതിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പൂജാ സാമഗ്രികളുടെ ലഭ്യതക്കുറവുള്ളവര് എല്ലാ ജില്ലകളിലേയും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളെ ബന്ധപ്പെടണമെന്നും സമിതി അറിയിച്ചു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.