ന്യൂഡൽഹി ; അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാരുടെ യോഗത്തിൽ ധാരണയായതിനു പിന്നാലെ ദ്രുതനീക്കവുമായി ചൈനീസ് പ്രകോപനം.
അതിർത്തിയിൽ സേനാംഗങ്ങളെ ദ്രുതഗതിയിൽ വിന്യസിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ചൈനയുടെ പ്രകോപനം. കഴിഞ്ഞ മേയ് 14നു നടത്തിയ സേനാഭ്യാസത്തിന്റെ വിഡിയോ ദൃശ്യങ്ങളാണിത്. മധ്യ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിൽ നിന്നു വടക്കു പടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശത്തേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സേനാംഗങ്ങളെ വിന്യസിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
സേനാംഗങ്ങളെ വിമാനമാർഗവും ടാങ്ക്, സായുധ വാഹനങ്ങൾ എന്നിവയടക്കമുള്ള സന്നാഹങ്ങൾ ട്രെയിനിലുമാണ് എത്തിച്ചത്. ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാനുള്ള തന്ത്രമാണിതെന്നും ഇത്തരം രീതികൾ ചൈന മുൻപും പരീക്ഷിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കടന്നുകയറ്റം ലക്ഷ്യമിട്ട് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്, അതിർത്തിയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൈനയും. ഈ വിഷയങ്ങളിൽ പരിഹാരം ലക്ഷ്യമിട്ടുള്ള ചർച്ചകളാവും വരും ദിവസങ്ങളിൽ നടക്കുക.
ഉഭയകക്ഷി കരാറുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള ധാരണകളുടെയും അടിസ്ഥാനത്തിൽ പ്രശ്നം സമാധാനപരമായി പരിഹരിക്കേണ്ടതുണ്ടെന്നു സേനാ കമാൻഡർമാർ ചൂണ്ടിക്കാട്ടിയതായി ഇന്നലെ രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു . നയതന്ത്ര, സേനാതലങ്ങളിൽ ചർച്ചകൾ തുടരും.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ചുഷൂൽ സെക്ടറിൽ ചൈനീസ് മേഖലയിലുള്ള മോൾഡോയിൽ ഇന്ത്യൻ കരസേനാ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനീസ് സേനാ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ ശനിയാഴ്ച നടത്തിയ ചർച്ചയ്ക്കു ശേഷമുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അതേസമയം, ഇക്കാര്യത്തിൽ ചൈന മൗനം പാലിക്കുകയാണ്.
നയതന്ത്ര ബന്ധം ദൃഢമാക്കാൻ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നു സേനാ കമാൻഡർമാർ അഭിപ്രായപ്പെട്ടു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ കേണൽ, ബ്രിഗേഡിയർ തലങ്ങളിൽ അതിർത്തിയിൽ സേനാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.