ന്യൂഡൽഹി : ഡൽഹി കലാപത്തില്‍ വിദ്വേഷകരമായ റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹിയിലെ ആര്‍കെ പുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ഡല്‍ഹി റിപ്പോര്‍ട്ടര്‍മാരായ പ്രശാന്ത് രഘുവംശം എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപസമയത്ത് പള്ളി പൊളിച്ചെന്നടക്കം വ്യാജ വാർത്തകൾ പി.ആര്. സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തത്.
ഇതേവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്‍ ചാനലിന്റേയും സംപ്രേഷണം ആ സമയത്ത് താത്കകാലികമായി റദ്ദാക്കിയിരുന്നു. ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
48 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാപ്പപേക്ഷ നല്‍കിയതോടെ അര്‍ധരാത്രിയില്‍ വിലക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം മീഡിയവണ്ണിന്റേയും വിലക്ക് റദ്ദാക്കി.
ഇതിനു പിന്നാലെയാണ് ആര്‍കെ പുരം പോലീസ് സ്റ്റേഷനില്‍ വിഷയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സ്വകാര്യപരാതി ലഭിച്ചത്. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നമുടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.