അതിർത്തിയിൽ ഇന്ത്യൻ സൈനികൻ വെടിയേറ്റ് മരിച്ചതിനു തിരിച്ചടിയായി ഇന്ത്യ ഒറ്റ രാത്രി കൊണ്ട് പാക് നിരീക്ഷണ കേന്ദ്രങ്ങൾ തകർത്തിരുന്നു . തൊട്ടു പിന്നാലെ ബാലാകോട്ടിന് സമാനമായ, ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു ആക്രമണം പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
കറാച്ചിയിൽ ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്നാണ് അഭ്യൂഹം പ്രചരിച്ചത്. പാകിസ്ഥാൻ വ്യോമസേനയുടെ എഫ് -16 യുദ്ധവിമാനം കാണാനില്ലെന്നും ഇന്ത്യൻ വ്യോമസേന വെടിവയ്ക്കുകയായിരുന്നുവെന്നും വരെ വാർത്ത പരന്നു.
പാകിസ്ഥാനികളാണ് ഇത്തരമൊരു അഭ്യൂഹവുമായി ട്വിറ്ററിൽ ചർച്ചക്കിറങ്ങിയത്. കറാച്ചിയിൽ നിന്നുള്ള ലാരൈബ് മോഹിബ് എന്ന ട്വിറ്റർ ഉപയോക്താവ് പറഞ്ഞത് – ‘ഞാൻ ജെറ്റ് വിമാനങ്ങൾ കണ്ടു, വിമാനത്താവളത്തിന് സമീപം. എന്താണ് സംഭവിക്കുന്നത്’ എന്നാണ്. ‘കറാച്ചിയിൽ ധാരാളം യുദ്ധവിമാനങ്ങൾ പറന്നിട്ടുണ്ടാകാം’ – എന്നാണ് കറാച്ചിയിൽ നിന്നുള്ള ആയിഷ സഫർ കൂട്ടിച്ചേർത്തത്. എന്നാൽ, പാക്കിസ്ഥാനു മുകളിലൂടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ അത്തരം നീക്കങ്ങളെ പാക് വ്യോമസേന വൃത്തങ്ങൾ തള്ളികളഞ്ഞു.
ഇരുപക്ഷത്തുനിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, നിരവധി പേരുടെ ട്വീറ്റുകളിൽ കാര്യമായ ആശങ്കയും ഭീതിയും പ്രകടമായിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയം ഇതിനു നൽകിയ മറ്റൊരു വിശദീകരണം ഇങ്ങനെയാണ് പാകിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ‘ഹൈ മാർക്ക്’ കോഡ്ഡ്രിൽ ചെയ്യുന്നതിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . പാകിസ്ഥാനിൽ വ്യോമാക്രമണങ്ങൾ നടക്കുന്നുണ്ട്. വ്യോമാക്രമണങ്ങളെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാൻ വ്യോമസേന നോട്ടീസ് ടു എയർമാൻ (നോട്ടം) പുറപ്പെടുവിച്ചിരുന്നു.
ചൈനീസ് ജെഎഫ് -17, എഫ് -16, മിറാഷ് -3 എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ രാത്രിസമയത്ത് പറക്കുന്നത് ഉൾപ്പെടെ വിവിധ പരിശീലനങ്ങൾ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ വ്യോമസേന അവരുടെ അഭ്യാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ രാത്രികാല ആക്രമണങ്ങൾ, ബാലാകോട്ട് പോലുള്ള ആക്രമണങ്ങൾ എന്നിവ നേരിടാൻ പാകിസ്ഥാൻ ജെറ്റുകൾ വ്യോമാക്രമണ പരിശീലനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കറാച്ചിയിൽ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ കണ്ടെത്തിയതായി അവകാശപ്പെടുന്ന വാർത്തകൾക്ക് എഎൻഐ നൽകിയ മറുപടി പരിശീലന ദൗത്യങ്ങളുടെ ഭാഗമായി പാക്ക് ജെറ്റുകൾ കഴിഞ്ഞ ദിവസം രാത്രി കറാച്ചി നഗരത്തിന് മുകളിലൂടെ പറന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്നാണ്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .