ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ടു പേരെയാണ് കാണാതായത്.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാകിസ്ഥാനാട് ആവശ്യപ്പെട്ടു. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങൾക്കു മുൻപ് ചാരപ്രവർത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വിസ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആബിദ് ഹുസൈൻ ആബിദ്(42), ക്ലർക്ക് മുഹമ്മദ് താഹിർ ഖാൻ(44) എന്നിവരെയാണ് ഇന്ത്യൻ സേനാനീക്കങ്ങൾ സംബന്ധിച്ച വിവരം ചോർത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും പിന്നീട് രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തത്.
പാക് ഉദ്യോഗസ്ഥർക്കെതിരെ ചാരപ്രവർത്തനം കാട്ടി പുറത്താക്കിയതിനാൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെയും ചാരപ്രവർത്തനം ആരോപണത്തിൽ കുടുക്കാനാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ സുരക്ഷാ എജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതാകാമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉന്നത നയതന്ത്രജ്ഞരെ കനത്ത നിരീക്ഷണത്തിലാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ ഇന്ത്യ നയതന്ത്രതലത്തിൽ എതിർപ്പും വ്യക്തമാക്കിയിരുന്നു.
ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് ആലുവാലിയയുടെ വാഹനമാണ് പാക് രഹസ്യാന്വേഷണ എജൻസിയായ ഐഎസ്ഐയിലെ അംഗം ബൈക്കിൽ പിന്തുടരുന്നതായി കണ്ടെത്തിയത്. ഇതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .