ഹാനോയ് : കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ രാത്രി തലയിൽ ഹെഡ് ലൈറ്റുകൾ ഘടിപ്പിച്ച് നെൽപ്പാടങ്ങളിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം കർഷകർ .
വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്യിലാണ് ഈ കാഴ്ച്ച . പൊള്ളുന്ന ചൂടിൽ നിന്നും രക്ഷനേടാനാണ് ഇവിടത്തെ താം – ടാൻ വിഭാഗത്തിൽപ്പെട്ട കർഷകർ രാത്രികാലങ്ങളിൽ ജോലിയിൽ മുഴുകുന്നത് . കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടത്തെ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി ഇവർ പറയുന്നു.
ഓരോ വർഷം കൂടുമ്പോഴും ഒന്നോ രണ്ടോ ഡിഗ്രി വീതം ഇവിടുത്തെ താപനില ഉയരുകയാണ്. പ്രദേശത്തെ മരങ്ങൾ വെട്ടിനശിപ്പിച്ച് കെട്ടിടങ്ങൾ പടുത്തുയർത്തുന്നതാണ് ചൂട് കൂടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടത്തെ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി ഇവർ പറയുന്നു.
മദ്ധ്യ വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലാണ് കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 43.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പോലെ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുന്നതായി വിയറ്റ്നാമിലെ നാഷണൽ സെന്റർ ഫോർ ഹൈഡ്രോ – മെറ്റെറോളജിക്കൽ ഫോർകാസ്റ്റിംഗ് പറയുന്നു
പുലർച്ചെ 2 മണിയ്ക്കാണ് പാടത്ത് കർഷകർ ഇപ്പോൾ തങ്ങളുടെ ജോലി തുടങ്ങുന്നത്. രാത്രിയിലെ ജോലി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പകൽ സമയത്തെക്കാൾ കൂടുതൽ നേരം തങ്ങൾക്ക് ജോലി ചെയ്യാൻ കഴിയുന്നുണ്ടെന്ന് കർഷകർ പറയുന്നു..
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.